കണ്ണൂര്‍/പയ്യന്നൂര്‍: ഒക്ടോബര്‍ 3ന് പയ്യന്നൂരില്‍ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന ജന രക്ഷായാത്രയുടെ ഒരുക്കങ്ങള്‍ ബിജെപി ഉന്നതതല സംഘം വിലയിരുത്തി. പയ്യന്നൂരില്‍ യാത്ര യുടെ ഉദ്ഘാട വേദിയായ പഴയ ബസ് സ്റ്റാന്റ് പരിസരം, ശ്രീ പ്രഭ ഓഡിറ്റോറിയം, ഗാന്ധി പാര്‍ക്ക്, ദേശീയ നേതാക്കള്‍ക്ക് താമസത്തിനും വിശ്രമത്തിനും ഒരുക്കിയ സ്ഥലങ്ങള്‍, ഏഴിലോട് വിശ്രമത്തിനുള്ള സ്ഥലം, ആദ്യ ദിവസ സമാപന യോഗം നടക്കുന്ന പിലാത്തറയിലെ ഗ്രൗണ്ട്, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു.
ബിജെപി മംഗലാപുരം എം.പി.നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്, മേഖലാ സംഘടനാ സെക്രട്ടറി കോവൈ സുരേഷ്, എ.പി.ഗംഗാധരന്, ആറളം സജീവന്, കെ.കെ.വിനോദ്കുമാര്‍, ബിജി ഏളക്കുഴി, കെ.തമ്പാന് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍, സംസ്ഥാനത്തിലെ മുഴുവന്‍ നേതാക്കളുമടക്കം പതിനായിരത്തിലധികം പേര് ആദ്യ ദിനത്തില്‍ പദയാത്രയില്‍ പങ്കെടുക്കും.
ജനരക്ഷായാത്ര കേരള രാഷ്ട്രീയ ചരിത്രത്തിലെ എറ്റവും വലിയ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സന്ദര്‍ശനത്തിനിടെ കണ്ണൂരില്‍ പറഞ്ഞു.
രണ്ട് ഭീകരതകളും തമ്മില്‍ കൈകോര്‍ക്കുന്ന അവിശുദ്ധ സഖ്യമാണ് കേരളത്തിലുള്ളത്, ദേശിയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് യാത്രയിടെ ലക്ഷ്യമെന്നും യാത്ര കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: