കണ്ണൂര്‍: താളിക്കാവില്‍ യുവമോര്‍ച്ച-എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരായ പി.വി.വിഷ്ണു(20), എം.വിഷ്ണു (21) എബിവിപി നഗര്‍ ട്രഷറര്‍ അക്ഷയ്(18) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അക്രമം നടന്നത്. അക്രമികള്‍ മൂന്ന് ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്തു.
ചില്ലിക്കുന്ന്, അമ്പാടിമുക്ക് എന്നിവിടങ്ങളില്‍ നിന്നുളള സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അര്ജ്ജുന് അയാങ്കി, ആദര്‍ശ്, ഷാരോണ്‍, ബിനീഷ്, കാര്‍ത്തിക്, അമ്പാടിമുക്കില്‍ നിന്നുളള റിജിന്‍ ചന്ദ്രന്, മിഥുന്, ജിഷ്ണു ചിറ്റാരിക്കല്‍, വൈശാഖ് സുരേഷ്, അഭിനീത് എന്നിവരടക്കമുളള സംഘമാണ് അക്രമം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പരിക്കേറ്റവര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കി. അക്രമി സംഘം എബിവിപി പ്രവര്‍ത്തകനായ രാംകുമാറിന്റെ വീട്ടില്‍ കയറി മാതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെ പ്രദേശത്ത് സിപിഎം സംഘം അഴിഞ്ഞാടുകയായിരുന്നു. സമാധാനം നിലനില്‍ക്കുന്ന നഗര പ്രദേശത്ത് കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കാനുളള നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: