മലയിന്‍കീഴ്: മലയത്ത് ഡിവൈഎഫ്ഐ വീണ്ടും അക്രമം അഴിച്ചുവിട്ടു. സഹോദരങ്ങളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊറ്റയിലെ ആര്‍എസ്എസ് സംഘസ്ഥാന് പിടിച്ചടക്കാന്‍ രണ്ടു ദിവസം മുന്‍പ് ആസൂത്രിത അക്രമം നടത്തിയ ഡിഫി ക്രിമിനലുകളാണ് കഴിഞ്ഞ ദിവസം വീണ്ടും മാരകായുധങ്ങളുമായി തെരുവുയുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്.
ഡിവൈഎഫ്ഐ ഗുണ്ടകളായ രഞ്ജി, ശ്യാം, ശാലു, ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി 8 ~ഓടെ മലയം ജംഗ്ഷനില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരും ചുഴറ്റുകോട്ട സ്വദേശികളുമായ ശങ്കര്പിള്ള (26), അനുജന് ശിവന്‍പിള്ള (24) എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും കഴുത്തിനും കൈകള്‍ക്കും പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് പൊറ്റയില്‍ ആര്‍എസ്എസ് ശാഖ നടക്കുന്നത് ഡിഫി, സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇത് വിജയിക്കാതായതോടെ ഡിഫി ക്രിമിനല്‍ സംഘം സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങി. ഇതിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികരിക്കാതായതോടെയാണ് ഇവര്‍ അക്രമ മാര്‍ഗത്തിലേക്ക് തിരിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അമിത രക്തസമ്മര്‍ദ്ദത്തിന് ചികിത്സ കഴിഞ്ഞ് ശിവന്‍പിള്ള ആശുപത്രി വിട്ടത്. ശിവന്‍പിള്ള മരുന്ന് വാങ്ങാനാണ് ജ്യേഷ്ഠന് ശങ്കര്പിള്ളയുടെ ബൈക്കിന് പിന്നിലിരുന്ന് മലയിന്‍കീഴിലേക്ക് പോയത്. ഇവരെ ഡിവൈഎഫ്ഐ അധീനതയിലുള്ള മലയം ഇഎംഎസ് ക്ലബ്ബിന് മുന്നില്‍ തടഞ്ഞു നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. വടിവാളുകൊണ്ടുള്ള വെട്ടേറ്റ് ശിവന്‍പിള്ളയുടെ തലയില്‍ ഗുരുതര പരിക്കുണ്ട്. ഇവരെ മര്‍ദ്ദിച്ച ശേഷം രഞ്ജിയും സംഘവും ക്ലബ്ബ് അടിച്ചു തകര്‍ത്തതായി സമീപവാസികള്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ലബ്ബ് ആക്രമിച്ചുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. നാട്ടുകാര്‍ ദൃക്സാക്ഷികളായതിനാല്‍ ഈ ശ്രമം വിഫലമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: