തിരുവനന്തപുരം: 40-ാം വര്‍ഷത്തിലേക്കു കടക്കുന്ന സൂര്യാ ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിഅഞ്ഞൂറ് കലാകാരന്മാര് മേളയില്‍ പങ്കെടുക്കുന്നുണ്ട്. സൂര്യകൃഷ്ണമൂര്‍ത്തി ആദ്യമായി സംവിധാനം ചെയ്ത തമസോമാ ജ്യോതിര്‍ഗമയ എന്ന പരിപാടി, സൂര്യ എന്ന സംഘടന, മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വേലുത്തമ്പി ദളവ, തീയറ്റര്‍ ഓഫ് ഫ്രീഡം എന്ന തീയറ്റര്‍ ശില്‍പ്പം എന്നിവയുടെ 40 -ാം വാര്‍ഷികത്തോടെയാണ് ഫെസ്റ്റിവലിന്റെ തുടക്കമായത്. അമ്മു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ‘അമ്മു സാന്നിദ്ധ്യവും സാമീപ്യവും’ എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു.
ഫിലിം ഫെസ്റ്റിവലില്‍ സുരഭി ലക്ഷ്മിയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു. തുടര്‍ച്ചയായ 40 ാം വര്‍ഷവും സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ട് കെ.ജെ. യേശുദാസ് നൃത്തസംഗീത മേളയ്ക്ക് തുടക്കം കുറിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: