ഇടുക്കി: കുറിഞ്ഞി ഉദ്യാനം കത്തിച്ച സംഭവം ഹരിത ട്രൈബ്യൂണലിന് മുന്നിലെത്തി. മൂന്നാര്‍ കേസിലെ കക്ഷിയായ ബിജെപി സംസ്ഥാന അധ്യക്ഷന്റെ അഭിഭാഷകരാണ് കുറിഞ്ഞി ഉദ്യാനം കത്തിച്ച സംഭവം ട്രൈബ്യൂണലിന് മുന്നിലെത്തിച്ചത്. ജന്മഭൂമിയാണ് കുറിഞ്ഞി ചെടികള്‍ കത്തിച്ച സംഭവം പുറത്ത് കൊണ്ടുവന്നത്. ജന്മഭൂമിയിലും അത്നു ശേഷം മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തകളാണ് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കിയത്.
ഉദ്യാനം കത്തിയത് എന്നാണെന്ന് പോലും മനസിലാക്കാതെ, മഴക്കാലത്ത് എങ്ങനെയാണ് ഉദ്യാനം കത്തിയത് എന്ന ബാലിശമായ ചോദ്യമാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയത്. ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം അട്ടിമറിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ കുറിഞ്ഞി ഉദ്യാനം കത്തിച്ച സംഭവം ട്രൈബ്യൂണല്‍ ഗൗരവമായെടുക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: