ഇസ്ലാമാബാദ്: ഇറാനില്‍ ചേരിചേരാ സമ്മേളനത്തിനിടെ പാക്കിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും തമ്മില്‍ മുംബൈ ആക്രമണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച ‘വഴിപാട്’ ആണെന്ന് പാക് പത്രം.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ഭീകരരുടെ വിചാരണ വേഗത്തിലാക്കണമെന്ന് മന്മോഹന് സിംഗ് കൂടിക്കാഴ്ചയില്‍ സര്‍ദാരിയോട് ആവശ്യപ്പെട്ടിരുന്നു. ടെഹ്റാനില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയില്ലായിരുന്നെങ്കില്‍ അതാകുമായിരുന്നു ഏറ്റവും വലിയ വാര്ത്തയാകുകയെന്നും പത്രം എഴുതി.
പല ഉച്ചകോടികള്‍ക്കിടെ ഇരുവരും ഇത്തരം വഴിപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പത്രം പറയുന്നു. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് ഇരു രാജ്യങ്ങളും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: