കണ്ണൂര്‍: ചാല ഗ്യാസ് ടാങ്ക് ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. അപകടത്തിന് ഇരയായ ഓരോ കുടുംബങ്ങള്‍ക്കും ഐ.ഒ.സിയില്‍നിന്ന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുകയും സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുകയും ചെയ്യണം. ദുരന്തത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും വി എസ് ചാല സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: