കുണ്ടറ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ കുണ്ടറ അലിന്‍ഡ് കമ്പനി ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ നാട്ടുകാരുടെയും തൊഴിലാളികളുടെയും ഇടയില്‍ വന്‍ പ്രതിഷേധം.ചിങ്ങം ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് അലിന്‍ഡിന്റെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. മുക്കടയില്‍ നിന്നും ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രി വന്നത് തന്നെ. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ സൈറണ്‍ മുഴക്കിയതും മുഖ്യമന്ത്രി തന്നെ. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്.
ഉദ്ഘാടന ശേഷം തൊഴിലാളികളോട് പറഞ്ഞിരുന്നത് ഓണം കഴിഞ്ഞാല്‍ തുറക്കുമെന്നാണ്. സോമാനിക്ക് കീഴില്‍ വോള്‍ട്ടാസ് ഇംപക്സ് ഗ്രൂപ്പ് കുണ്ടറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.എന്നാല്‍ നാളിതുവരെയും ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല. വ്യവസായ വകുപ്പും മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും ചേര്‍ന്ന് നടത്തിയ ഒരു തട്ടിക്കൂട്ട് നാടകമായിരുന്നു ഈ ഉദ്ഘാടനമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
സോമാനി എന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനിക്ക്— വേണ്ടിയാണ് സര്‍ക്കാര്‍ ഈ നാടകം നടത്തിയത്. വൈദ്യുതി കുടിശ്ശിക ഇനത്തിലും പാട്ടക്കുടിശ്ശിക ഇനത്തിലും നികുതിയിനത്തിലും ശതകോടികള്‍ സര്‍ക്കാരിന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടത്താതെ കമ്പനിയെ സഹായിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.
തൊഴിലാളിക്ഷേമം പറയുന്ന സര്‍ക്കാര്‍ പിരിഞ്ഞു പോയവര്‍ക്ക് കിട്ടാനുള്ള ലക്ഷക്കണക്കിന് രൂപയെക്കുറിച്ച് പോലും ചര്‍ച്ച ചെയ്തില്ല. കമ്പനി തുറക്കുന്നതിനെ സംബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ചര്‍ച്ചയില്‍ ഒറ്റ തൊഴിലാളി യൂണിയനുകളേയും വിളിച്ചതുമില്ല.
അലിന്ഡിന് കുണ്ടറയില്‍ മാത്രം അറുപതിലേക്കര് സ്ഥലമുണ്ട്. ഇത് പാട്ടഭൂമിയാണ്. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ഭൂമിയുണ്ട്. മുംബൈയില്‍ നരിമാന് പോയന്റില്‍ പന്ത്രണ്ടായിരം സ്ക്വയര്‍ ഫീറ്റ് സ്ഥലവും ഉണ്ട്. ഇത് അലിന്‍ഡിന്റെ സ്വന്തം സ്ഥലമാണ്. ഈ സ്ഥലത്തില്‍ കണ്ണുവെച്ചാണ് സോമാനി ഗ്രൂപ്പ് സര്‍ക്കാരുമായി ഇപ്പോള്‍ ധാരണയായിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്ന് വിരമിച്ച തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ തട്ടിപ്പിനെതിരെ ഭരണമുന്നണിയില്‍ തന്നെ എതിര്‍സ്വരം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വി എസ് അച്യുതാനന്ദനും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: