കോഴിക്കോട്: യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ദേശവിരുദ്ധ സംഘടനയെന്ന് ആരോപണവിധേയമായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്ത മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ആവശ്യപ്പെട്ടു.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എന്‍ഐഎയുടേയും നിരീക്ഷണത്തിലുള്ള വിധ്വംസക സ്വഭാവമുള്ള സംഘടനയുടെ പരിപാടിയില്‍ 10 വര്‍ഷം ഉപരാഷ്ട്രപതിയായ ഒരാള്‍ പങ്കെടുത്തുവെന്ന ഞെട്ടിക്കുന്നതാണ്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലയെന്ന അന്‍സാരിയുടെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കണം.
അദ്ധ്യാപകന്റെ കൈവെട്ടുകേസ്, ഐഎസ് റിക്രൂട്ട്മെന്റ്, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍, തിരൂരിലെ വിപിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ഫ്രണ്ടാണ്. ഇത്തരം ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: