കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുമായി മുന്നോട്ടു പോവുകയാണെന്ന് എബിവിപി ദേശീയ സമിതിയംഗം കെ.രഞ്ജിത്ത് ആരോപിച്ചു. ഹൈക്കോടതി വിധി പോലും നടപ്പിലാക്കാന്‍ യൂണിവേഴ്സിറ്റിക്കു സാധികുന്നില്ല. സര്‍വ്വകലശാല അധികാരികള്‍ വിസിയുടെ അഭാവത്താല്‍ ഇപ്പോള്‍ നോക്കുകുത്തികളായി മാറി എന്നും കെ.രഞ്ജിത്ത് ആരോപിച്ചു. വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ മനപൂര്‍വം തോല്‍പ്പിക്കുകയും ഇതിനെതിരെ കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമാസത്തിനുളില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷഫലം പ്രസിദ്ധികരിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടും അത് നടപ്പിലാക്കാന്‍ പോലും കഴിയാത്ത കണ്ണൂര്‍ യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാര്‍ഹമാണ്. യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എബി വിപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും രഞ്ജിത്ത് കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: