ഏറ്റുമാനൂര്‍: ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച് ഒക്ടോബര്‍ 2ന് വിദഗ്ദ്ധ സമിതി പരിശോധിച്ച് മൂന്നാഴ്ചക്കകം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് ഇന്നലെ ഏറ്റുമാനൂരില്‍ കുടിയ മാസ്റ്റര്‍ ഇംപ്ലിമെന്റേഷന്‍ കമ്മറ്റി യോഗത്തില്‍ ഹൈക്കോടതി അഡ്വ. കമ്മീഷണര്‍ എഎസ്പി കുറുപ്പ് അറിയിച്ചു.
ഏഴു പേരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുള്ളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന പൊന്നാനയുടെ കേടുപാടുകള്‍ പരിശോധിക്കുന്നത്. ദേവസ്വം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എസ്പി, ദേവസ്വം ഓംബുഡ്സ്മാന്, ചീഫ് എന്‍ജീനീയര്‍, തിരുവാഭരണ കമ്മീഷണര്‍, സാങ്കേതിക വിദഗ്ദ്ധന് പരുമല അനന്തനാചാരി, അഡ്വ. കമ്മീഷണര്‍ എഎസ്പി കുറുപ്പ് എന്നിവരടങ്ങുന്ന സമിതിയാണ് പൊന്നാന പരിശോധിച്ച് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കുന്നത്. ഹൈക്കോടതിയുടെ അംഗീകാരത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: