തിരുവനന്തപുരം: അവകാശങ്ങള്‍ അക്രമപ്രവര്‍ത്തനങ്ങളിലൂടെ ഒരു കൂട്ടര് നേടിയെടുക്കുമ്പോള്‍ സമരം ചെയ്യാത്തതിനാല്‍ അര്‍ഹതപ്പെട്ടതുപോലും ചിലര്‍ക്ക് നിഷേധിക്കുകയാണെന്ന് സുരേഷ്ഗോപി എംപി. യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്ത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുണ്ട്. എന്നാല്‍ ഒരുകൂട്ടര്‍ക്ക് ഒന്നും നല്‍കില്ലെന്ന നിലപാടാണ്. ഇതിന് പരിഹാരം കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമായ തുല്യനീതിയാണ്. എങ്കില്‍ മാത്രമെ രാജ്യത്തെമ്പാടും എല്ലാവര്ക്കും ഒരു പോലെ നീതി ലഭിക്കുകയുള്ളൂ. യഥാര്‍ത്ഥ ഭക്തന്മാര് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നു. ഒരു ഭരണത്തിലും അവര്‍ പങ്കാളികളാകുന്നില്ല. അതിനാല്‍ നീതി നിഷേധത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കേണ്ടി വരുന്നതായും സുരേഷ്ഗോപി പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, സ്വാഗതസംഘം ചെയര്മാന് സുബ്രഹ്മണ്യന് നമ്പൂതിരി, അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ആര്. നമ്പൂതിരി, അഖിലകേരള ശാന്തി യൂണിയന് സംസ്ഥാന പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി, വാഴയില്‍ മഠം വിഷ്ണുനമ്പൂതിരി, കെ.എന്‍ സുരേന്ദ്രനാഥവര്‍മ്മ, വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, എം.എന്‍.കുമാരന്, എച്ച്.ഗണേഷ്, ഗിരീഷ് ഭട്ട്, പി.വി. സുധീര്‍ നമ്പീശന്, ശിവകുമാര്‍ മരങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: