ചണ്ഡിഗഢ്: ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീതിനെ കുടുക്കാന്‍ കരുക്കള്‍ നീക്കി പോലീസ്. ഹണി പ്രീതിനെയും ദേര സച്ചാ സൗദയിലെ പ്രധാനികളായ ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവരെയും കുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഗുര്‍മീതിനെതിരായ ശിക്ഷാവിധിക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ ഇവരുടെ പങ്കാളിത്തം അന്വേഷിക്കും. ദേര സച്ചയിലെ പ്രധാനിയായ സുരിന്ദര്‍ ധിമാനെ അറസ്റ്റ് ചെയ്തതോടെയാണ് ഹണി പ്രീതിനെതിരെ സംശയം ഉണ്ടായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: