ചാത്തന്നൂര്‍: യത്തീംഖാനയിലെ കൊടിയ പീഡനം സഹിക്കാനാകാതെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജുവനൈല്‍ ഹോമില്‍ അഭയം. പള്ളിമുക്ക് എര്ഷാദിയ യത്തീംഖാനയിലെ പീഡനത്തില്‍നിന്ന് മോചനം തേടിയാണ് തങ്ങള്‍ പുറത്ത് ചാടിയതെന്ന് കുട്ടികള്‍ നാട്ടുകാരോടു പറഞ്ഞു.
പതിനാലും പന്ത്രണ്ടും വയസ്സുള്ള മൂന്ന് കൗമാരക്കാരാണ് കഴിഞ്ഞദിവസം യത്തീംഖാനയില്‍ നിന്നും പുറത്ത് ചാടിയത്. കല്ലുവാതുക്കലിലെത്തിയ ഇവരെ സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
തട്ടാമല ഗവ: സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിയാണ്ഒരാള്, ആ സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മറ്റ് രണ്ടുപേരും. തിരുവനന്തപുരം ചാല, ഓയൂര്‍ പുല്ക്കുടി സ്വദേശികളാണ് ഇവര്‍.
കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിയോടെ ശീമാട്ടി സ്പിന്നിങ്ങ് മില്ലിന് കിഴക്കുവശം സ്കൂള്‍ യൂണിഫോം ധരിച്ച് സംശയാസ്പദമായ നിലയില്‍ നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ക്ക് പള്ളിമുക്കിലെ യത്തീംഖാനയില്‍ കൊടിയ പീഡനമാണ് ലഭിക്കുന്നതെന്നും അതിനെ തുടര്‍ന്നാണ് ഇവര്‍ യത്തീംഖാനയില്‍ നിന്നും പുറത്ത് ചാടി രക്ഷപെടുകയായിരുന്നു എന്നും നാട്ടുകാരോട് പറഞ്ഞു. യത്തീംഖാനയിലെ ഉസ്താദ് തങ്ങളെ മുളിവേല്പിക്കുമെന്നും കൈകള്‍ മേശവലിപ്പിനുള്ളില്‍ വെച്ച് ഞെരിക്കുമെന്നും അവര്‍ പറഞ്ഞു. നാട്ടുകാര്‍ കാണുമ്പോള്‍ കുട്ടികളിലൊരാളുടെ ചുണ്ട് മുറിഞ്ഞിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ കല്ലുവാതുക്കലില്‍ എത്തിച്ച് പാരിപ്പള്ളി പോലീസിന് കൈമാറുകയുമായിരുന്നു. പോലീസാണ് കുട്ടികളെ ജുവനൗല് ഹോമിലെത്തിച്ചത്. യത്തീംഖാന അധികൃതരും കുട്ടികളുടെ രക്ഷകര്ത്താക്കളുമെത്തിയെങ്കിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ ഹാജരാക്കാതെ കുട്ടികളെ കാണാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ജുവനൈല്‍ഹോം അധികൃതര്‍ കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: