ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി പുതിയ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) ആയി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശശികാന്ത് ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് മെഹര്‍ഷിയെ നിയമിക്കുന്നത്.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് മെഹര്‍ഷിക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. 1978 ബാച്ചിലെ രാജസ്ഥാന് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് മെഹര്‍ഷി. രണ്ട് വര്‍ഷം ആഭ്യന്തര സെക്രട്ടറിയായും രാജീവ് മെഹര്‍ഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐഎഎസ് ഓഫീസര്‍ രഞ്ജന്‍ കുമാര്‍ ഘോഷാണ് ഡപ്യുട്ടി സിഎജി. രാജീവ് മെഹര്‍ഷി വിരമിച്ച ഒഴിവില്‍ രാജീവ് ഗൗബയെ ആഭ്യന്തര സെക്രട്ടറിയായും സര്‍ക്കാര്‍ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: