അമ്പലപ്പുഴ: ശതാഭിഷിക്തനായ അയ്യപ്പഭക്തന് നാടിന്റെ ആദരവ്. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരെയാണ് ജന്മനാടായ അമ്പലപ്പുഴ പൂര്‍ണകുംഭം നല്കി ആദരിച്ചത്. മുന്നൂറിലേറെ തവണ അയ്യപ്പനെ കാണാന്‍ മല കയറി നിര്‍വൃതിയടഞ്ഞ ഇദ്ദേഹം 1999 മുതല്‍ അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ പെരിയസ്വാമിയായി തുടരുകയാണ്.
ശതാഭിഷേക ദിനമായ ഇന്നലെ രാവിലെ കളത്തില്‍ വീട്ടില്‍ കണ്ണമംഗലം കേശവന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമവും കലശവും നടന്നു. തുടര്‍ന്ന് അമ്പലപ്പുഴ ക്ഷേത്ര കിഴക്കേനടയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സമ്മേളന വേദിയിലേക്ക് ആനയിച്ചു. ശതാഭിഷേക സമ്മേളനം മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം പ്രസി: എന്‍. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി.
ക്ഷേത്ര കലാപീഠം ഡയറക്ടര്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അനുഗ്രഹ പ്രഭാഷണവും ഡോ.ബി പത്മകുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ഉപഹാര സമര്‍പ്പണവും നടത്തി. എരുമേലി വാവര്‍പള്ളി പ്രസിഡന്റ് പി.എ. ഇര്‍ഷാദ്, മണിമലക്കാവ് ശ്രീ ദേവീക്ഷേത്ര ഭരണസമിതിയംഗം ഒ.എന്‍. ഗോപാലകുട്ടന് നായര്‍, ആലങ്ങാട്ട് യോഗം പെരിയോന്‍ എ. കെ. വിജയകുമാര്‍, ടി.അംബുജാക്ഷന് നായര്‍, സി.രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: