ഇന്‍ഡോര്‍: മുന്‍ നിര ബാറ്റ്സ്മാന്മാര് നിറഞ്ഞാടിയ മത്സരത്തില്‍ ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.
ഹാര്‍ദിക്ക് പാണ്ഡ്യ(78), രഹാനെ(70), രോഹിത് ശര്‍മ (71) എന്നിവരുടെ അടിപൊളി ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. ഓസീസ് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് 3-0 ന്റെ ലീഡായി. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയില്‍ ഓസീസ് നേരത്തെ 50 ഓവറില്‍ ആറു വിക്കറ്റിന് 293 റണ്‍സ് നേടി.
ഓസീസ് ബൗളിങ്ങിനെ അടിച്ചുപരത്തിയ ഹാര്‍ദിക് 72 പന്തില്‍ നാല് സിക്സറും അഞ്ചുഫോറും നേടി. ഓപ്പണര്‍ രോഹിത് ശര്‍മ 62 പന്തിലാണ് 71 റണ്‍സ് നേടിയത്. ആറു ഫോറും നാലു സിക്സറും പൊക്കി. രഹാനെ 76 പന്തില്‍ ഒമ്പതു ബൗണ്ടറികളുടെ അകമ്പടിയിലാണ് 70 റണ്‍സ് കുറിച്ചത്.36 റണ്‍സുമായി മനീഷ് പാണ്ഡ്യയും മൂന്ന് റണ്‍സോടെ ധോണിയും പുറത്താകാതെ നിന്നു.
ആരോണ്‍ ഫിഞ്ച് അടിച്ചെടുത്ത 124 റണ്‍സിന്റെ മികവിലാണ് ഓസീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 293 റണ്‍സ് നേടിയത്.
പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഫിഞ്ച് നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടി. 110 പന്തില്‍ നൂറ് കടന്ന ഈ വലംകൈ ബാറ്റ്സ്മാന് പന്ത്രണ്ട് ഫോറും അഞ്ചു സിക്സറും പൊക്കി. ഫിഞ്ചിന്റെഎട്ടാം സെഞ്ചുറിയാണിത്.
ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുവേന്ദ്ര ചഹലിനെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഫിഞ്ച് ഭംഗിയായി നേരിട്ടു. രണ്ടാം വിക്കറ്റില്‍ സ്മിത്തും ഫിഞ്ചും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഞ്ചും സ്മിത്തും നൂറിലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്.
രണ്ടാം മത്സരത്തില്‍ ഹാട്രിക്ക് നേടിയ കുല്‍ദീപ് യാദവിനെ കണക്കറ്റ് ശിക്ഷിച്ച ഫിഞ്ച് ഒടുവില്‍ യാദവിന് തന്നെ വിക്ക്റ്റ് സമ്മാനിച്ച് മടങ്ങി.
ഫിഞ്ചിന് പിറകെ നായകന് സ്മിത്തും മടങ്ങിയതോടെ മൂന്നൂറിലധികം റണ്‍സ് നേടാമെന്ന ഓസീസിന്റെ പ്രതീക്ഷ തകര്‍ന്നു. കുല്‍ദീപ് യാദവാണ് സ്മിത്തിനെയും മടക്കിയയച്ചത്.
പേസര്‍മാരായ ബുംറയെയും ഭൂവനേശ്വര്‍ കുമാറിനെയും കരുതലോടെ നേരിട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഫിഞ്ചും ഓസീസിന് നല്ല തുടക്കം നല്കി.
ആദ്യ വിക്കറ്റില്‍ ഇവര്‍ 70 റണ്‍സ് അടിച്ചെടുത്തു. 44 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടക്കം 42 റണ്‍സ് കുറിച്ച വാര്‍ണറെ മടക്കി പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
രണ്ടാം മത്സരത്തില്‍ തകര്‍ത്തുകളിച്ച സ്റ്റോയ്നിസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. 28 പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടിച്ചു.
ഇന്ത്യക്കായി ബുംറയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ വീതമെടുത്തു. ഏറെ തല്ലുവാങ്ങിയ കുല്‍ദീപ് 10 ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്തു. ബുംറ 52 റണ്‍സാണ് വഴങ്ങിയത്. പാണ്ഡ്യയും ചഹലും ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ് : വാര്‍ണര്‍ ബി പാണ്ഡ്യ 42, ഫിഞ്ച് സി ജാദവ് ബി കുല്‍ദീപ് യാദവ് 124, സ്മിത്ത് സി ബുംറ ബി കുല്കീപ് യാദവ് 63, മാക്സ്വെല് സ്റ്റമ്പഡ് ധോണി ബി ചഹല്‍ 5, ഹെഡ് ബി ബുംറ 4, സ്റ്റോയ്നിസ് നോട്ടൗട്ട് 27, ഹാന്‍ഡ്സ്കോമ്പ് സി പാണ്ഡ്യ ബി ബുംറ 3, അഗര്‍ നോട്ടൗട്ട് 9, എക്സ്ട്രാസ് 16, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 293.
വിക്കറ്റ് വീഴ്ച: 1-70,2-224,3-243,4-243,5-260.
ബൗളിങ്ങ്: ഭുവന്വേശര്‍ കുമാര്‍ 10-0-52-0, ബുംറ 10-0-52-2, ചഹല്‍ 10-0-54-1, പാണ്ഡ്യ 10-0-58-1, കുല്‍ദീപ് യാദവ് 10-0-75-2.
ഇന്ത്യ: രഹാനെ എല്‍ബിഡബ്ളീയു ബി കുമിന്‍സ് 70, രോഹിത് ശര്‍മ സി കാര്‍ട്ട്റൈറ്റ് ബി കോള്‍ട്ടര്‍ നൈല്‍ 71, വി കോഹ് ലി സി ഫിഞ്ച് ബി അഗര്‍ 28, ഹാര്‍ദിക് പാണ്ഡ്യ സി റിച്ചാര്ഡ്സണ് ബി കുമിന്‍സ് 78, കേദാര്‍ ജാദവ് സി ഹാന്‍ഡ്സ്കോമ്പ് ബി റിച്ചാര്ഡ്സണ് 2, മനീഷ് പാണ്ഡ്യ നോട്ടൗട്ട് 36, ധോണി നോട്ടൗട്ട് 3,
എക്സ്ട്രാസ് 6 ആകെ 47.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 294
പ്രതികരിക്കാൻ ഇവിടെ എഴുതുക: