അഷ്ഗബറ്റ്(തുര്‍ക്ക്മെനിസ്ഥാന്‍): ഇറാന്റെ ഒളിമ്പിക് ചാമ്പ്യനായ വെയ്റ്റ് ലിഫ്റ്റര്‍ സോഹ്റാബ് മൊറാദി 94 കിഗ്രാം വിഭാഗത്തില്‍ പതിനെട്ട് വര്‍ഷം പഴക്കമുളള ലോക റെക്കോഡ് തിരുത്തിക്കുറിച്ചു.
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മൊത്തം 413 കിഗ്രാം ഉയര്‍ത്തിയാണ് മൊറാദി പുത്തന്‍ റെക്കോഡ് രചിച്ചത്.1999 ല്‍ ഏതന്‍സില്‍ അരങ്ങേറിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീസിന്റെ അകാകിയോസ് കകിയസ്വിലിസ് സ്ഥാപിച്ച 412 കിഗ്രാമിന്റെ റെക്കോഡാണ് തകര്‍ന്നത്.
1990ല്‍ ഇന്റര്‍നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് വിവിധ വെയ്റ്റ് കാറ്റഗറികള്‍ പുനര്‍ നിശ്ചയിച്ചശേഷം നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ റെക്കോഡാണ് തിരുത്തപ്പെട്ടത്.
ഇരുപത്തിയൊന്‍പതുകാരനായ മൊറാദി സ്നാച്ചില്‍ 185 കിഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 228 കിഗ്രാമും ഉയര്‍ത്തിയാണ് പുത്തന്‍ റെക്കോഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: