ലണ്ടന്‍: ഫിലിപ്പി കുടിഞ്ഞോയുടെ മികവില്‍ ലിവര്‍പൂള്‍ വിജയവീഥിയില്‍ തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റയെ തകര്‍ത്തു. അഞ്ചു മത്സരങ്ങളില്‍ ലിവര്‍പൂളിന്റെ ആദ്യ വിജയമാണിത്.
മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ കുടിഞ്ഞോ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. മുഹമ്മദ് സലാഹും നായകന് ജോര്‍ദാന്‍ ഹെന്‍ഡേഴ്സണും ഗോള്‍ നേടിയതോടയാണ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ അവര്‍ക്ക് ആദ്യ വിജയമൊരുങ്ങിയത്.
ലെസ്റ്ററിനു വേണ്ടി ഷിന്‍ജി ഒകസകിയും ജെയ്മി വാര്‍ഡിയും ഗോള്‍ നേടി.
ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റു നിലയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് കയറി. ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ അഞ്ചുപോയിന്റു പിന്നിലാണ് ലിവര്‍പൂള്‍.
മാഞ്ച്സ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ക്രിസ്റ്റര്‍ പാലസിനെ തോല്‍പ്പിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത ഒരു ഗോളിന് സതാംപ്ടനെ പരാജയപ്പെടുത്തി. ലുകാകുവാണ് നിര്‍ണായക ഗോള്‍ നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെ തകര്‍ത്തുവിട്ടു. അല്‍വാറോ മോറാട്ടയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: