തിരുവനന്തപുരം: ഭൂപരിഷ്കരണ- വന നിയമങ്ങള്‍ ലംഘിക്കുന്ന എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ അംഗീകരിക്കില്ലെന്ന് യുഡിഎഫിലെ ഹരിതവാദികള്‍ വ്യക്തമാക്കിയതിനു പിന്നാലെ മന്ത്രിമാര്‍ മറുപടിയുമായി രംഗത്തെത്തി. എമര്‍ജിങ്ങ് കേരളയില്‍ പരിസ്ഥിതിക്ക് നാശമുണ്ടാകുന്ന പദ്ധതികളില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സംശയങ്ങള്‍ അദ്ദേഹം ഉള്ളിടത്തോളം കാലം തീരില്ലെന്നും വ്യവസായ മന്ത്രി
എമര്‍ജിംഗ് കേരളയെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. സംസ്ഥാനത്തിന്റെ ഒരു തുണ്ട് ഭൂമിയും ആര്‍ക്കും വിട്ടു കൊടുക്കില്ല. പദ്ധതിയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നുമില്ല. ഈ പ്രകൃതിയാണ് കേരളത്തിന്റെ ഏറ്റവും വലിയ ശക്തി. അത് നശിപ്പിച്ചുകൊണ്ട് വികസനം പാടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ സംബന്ധിച്ച യുവ എംഎല്‍എമാര്‍ക്ക് ആശങ്ക വേണ്ടെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പ്രതികരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്കു മാത്രമേ ടൂറിസം വകുപ്പ് അനുമതി നല്‍കുകയുള്ളൂ എന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും വ്യക്തമാക്കി.
എമര്‍ജിംഗ് കേരള പരിപാടിയെക്കുറിച്ച് ആശങ്ക പരത്തുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത രാഷ്ട്രീയ എംഎല്‍എമാരുടേത് അഭിപ്രായപ്രകടനം മാത്രമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇവരുമായി സംസാരിക്കേണ്ടതുണ്ടെങ്കില്‍ സംസാരിക്കുമെന്നും അനവസരത്തില്‍ ബഹളം വെച്ച് പരിസ്ഥിതിയെ ആയുധമാക്കി ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: