ശാസ്താംകോട്ട: രണ്ട് താലൂക്കുകളിലെ ആയിരങ്ങളുടെ ആശാകേന്ദ്രമായ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുന്നു.
“ആദര്‍ശ് പദവി നല്കി ഒരു വര്‍ഷത്തോളമായെങ്കിലും പരിമിതികള്‍ മാത്രമാണ് ഈ സ്റ്റേഷന് പറയാനുള്ളത്. അഞ്ച് എക്സ്പ്രസ് ട്രെയിനുകള്‍ അടക്കം 15 വണ്ടികള്‍ ഇവിടെ നിര്‍ത്തുന്നുണ്ട്. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി വന്നുപോകുന്നത്. യാത്രക്കാര്‍ പാസഞ്ചേഴ്സ് അസോസിയേഷന് രൂപീകരിച്ച് മന്ത്രിമാരരടക്കമുള്ളവര്ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഏറ്റവും ഗുരുതരമായ പ്രശ്നം ഓഫീസും പ്ലാറ്റ്ഫോമും തമ്മിലുള്ള അന്തരമാണ്. കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കുന്ന ഒരു യാത്രക്കാരന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിന്‍ എഞ്ചിന്റെ പിന്നിലുള്ള ബോഗിയില്‍ കയറാന്‍ ഒരു കിലോമീറ്ററോളം നടക്കണം. കൊല്ലം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരന് പിന്നിലെ ബോഗിയില്‍ കയറണമെങ്കിലും ഇതേ അവസ്ഥയാണ്. പ്ലാറ്റ് ഫോമുകള്‍ക്ക് ഒരു കിലോമീറ്ററിലധികം നീളമുണ്ടെങ്കിലും മേല്‍ക്കൂരയില്ലാത്തത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ മധ്യത്ത് ഒറ്റപ്പെട്ട തുരുത്ത് പോലുള്ള മേല്‍ക്കൂര ആര്‍ക്കും പ്രയോജനപ്പെടുന്നുമില്ല.
റിസര്‍വേഷന്‍ കൗണ്ടറും ടിക്കറ്റ് കൗണ്ടറും ഇവിടെ ഒന്നാണ്. ഇതുകാരണം റിസര്‍വേഷന്‍ ചെയ്യാനും ടിക്കറ്റ് എടുക്കാനും വരുന്ന യാത്രക്കാര്‍ പരസ്പരം വഴക്കടിക്കുന്നത് പതിവാണ്. റിസര്‍വേഷന്‍ ജോലിക്കിടെ ടിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ അടിയന്തരമായി എത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ കിട്ടാതെ പോകുന്നതും സാധാരണമാണ്.
സ്റ്റേഷന്റെ ഒരു വശത്തെ പ്ലാറ്റ് ഫോം വളരെ താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ട്രെയിനില്‍ നിന്നിറങ്ങാന്‍ പ്രായമായവരും അവശരുമായ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു.
സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തിനാല്‍ പലപ്പോഴും സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ പുനഃക്രമീകരിക്കാനായി അഴിച്ചുകൊണ്ടുപോയിട്ട് ഒരു വര്‍ഷത്തോളമായി.
ആകെ ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സ്റ്റേഷന് മുന്നിലൂടെ സര്‍വീസ് നടത്തുന്നത്. അതും രാവിലെ മാത്രം. ബസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ കാരാളിമുക്ക് റെയില്‍വേ മേല്പാലത്തിലൂടെ രണ്ടു കിലോമീറ്ററോളം നടന്നുവേണം സ്റ്റേഷനിലെത്താന്‍.
സന്ധ്യയായാല്‍ സ്റ്റേഷന് പരിസരം ഒരു നിഗൂഢ കേന്ദ്രത്തിന്റെ പ്രതീതിയാണ്. സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരു വര്‍ഷമായി. ആകെ ഇരുട്ടുമൂടി കാടുകയറിക്കിടക്കുന്ന റെയില്‍വേ സ്റ്റേഷന് പരിസരത്ത് രാത്രിയിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭയന്നാണ് പുറത്തേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: