പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ തെങ്ങുകൃഷിയുടെ തിരിച്ചുവരവിന് ഊര്‍ജ്ജം പകരുകയാണ് അക്ഷയശ്രീ. നാളീകേരത്തിന്റെ ജനിതക ഘടന കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
മണ്ഡരി പോലുള്ള രോഗങ്ങളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ തെങ്ങ് മുറിച്ചു മാറ്റപ്പെട്ട മേഖലയാണ് പുനലൂര്‍ പ്രദേശം. പുതിയ കണ്ടെത്തലുകള്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ഉപകരിക്കും. ഇതോടെ തെങ്ങുകൃഷിയും വ്യാപകമാക്കാന്‍ വഴിയൊരുക്കും.
നാളീകേരത്തിന്റെ വിപണിക്കനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനും കഴിയുമെന്നാണ് കര്‍ഷകരുടെ ആത്മവിശ്വാസം. വില സ്ഥിരതയില്ലാത്തതും വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കി തേങ്ങയുടെ വില നിശ്ചയിക്കപ്പെടുന്നതുമൊക്കെ കര്‍ഷകര്‍ നേരിട്ടിരുന്ന പ്രശ്നങ്ങളായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കാര്യമായ തോതില്‍ തെങ്ങിന്‍തൈ നേഴ്സറികളില്‍ നിന്നും തൈകള്‍ വില്‍പ്പനയ്ക്ക് പോകുന്നുണ്ടെന്ന് അക്ഷയശ്രീ സംരംഭംവഴി തെങ്ങിന്തൈവില്പ്പന നടത്തുന്ന കെ.പത്മകുമാര്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് കായംകുളം കൃഷ്ണപുരത്തുനിന്നും അത്യുല്‍പ്പാദന ശേഷിയുള്ള പാവുതേങ്ങ ശേഖരിച്ച് കരവാളൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സംഘങ്ങളിലായി 500 തേങ്ങ പാകി. ദിവസങ്ങള്‍ക്കുള്ളില്‍ തെങ്ങിന്‍തൈ പൂര്‍ണതോതില്‍ വിറ്റഴിയുകയായിരുന്നു. ഇക്കുറി ആയിരം തൈ പാകമായി. വില്‍പ്പന നല്ലരീതിയില്‍ പുരോഗമിക്കുന്നതായും പത്മ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതിലൂടെ മികച്ച വരുമാനം ലഭ്യമായാല്‍ തെങ്ങിനോടും കൃഷിയോടുമുള്ള കര്‍ഷകരുടെ മനോഭാവം മാറുമെന്ന പ്രതീക്ഷയിലാണ് അക്ഷയശ്രീ. റബറിനെ ഉപേക്ഷിച്ച് മലയോരമേഖല തെങ്ങിലേക്ക് മടങ്ങുന്ന കാഴ്ച വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: