കൊല്ലം: എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ നീക്കത്തില്‍ കഞ്ചാവ് മൊത്തവിതരണക്കാരനായ ചാത്തിനാംകുളം തറവിളപുത്തന്വീട്ടില് സിദ്ദിഖ്(25) ഒന്നരക്കിലോ കഞ്ചാവുമായി അറസ്റ്റിലായി. കഞ്ചാവ് വിതരണത്തിന് ഉപയോഗിച്ച ബൈക്ക് പിടിച്ചെടുത്തു. പ്രതിയുടെ പക്കല്‍നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരില്‍ ചിലരുമായി ഉദ്യോഗസ്ഥര്‍ സൗഹൃദം സ്ഥാപിച്ചശേഷം പ്രതിയോട് കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു. കഞ്ചാവുമായി ചാത്തിനാംകുളം വലിയപള്ളിക്ക് സമീപം പ്രതി ബൈക്കില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് വിറ്റ ഇനത്തില്‍ 3200 രൂപയും പിടിച്ചെടുത്തു. കഞ്ചാവ് വില്‍പ്പനയിലൂടെ ലഭിച്ച പണം ആഡംബര ബൈക്കുകള്‍ വാങ്ങുന്നതിനും സംഘംചേര്‍ന്ന് മദ്യപിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. പ്രതി സിദ്ദിഖ് സ്ത്രീപീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. എക്സൈസ് സിഐ ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ ബനാന്സണ്, പ്രിവന്റീവ് ആഫീസര്‍ ബി.ദിനേഷ്, സിവില്‍ എക്സൈസ് ആഫീസര്‍ ദിലീപ്, അനീഷ്, അരുണ്‍ ആന്റണി, പ്രസാദ്, ടോമി, ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുന്നത്തൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ രാംജി.കെ.കരന്, ധനേഷ്കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: