ന്യൂദല്‍ഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം അടുത്ത വര്‍ഷം പുനരാരംഭിച്ചേക്കും. തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തുന്ന ചൈനയുടെ പ്രതിരോധ മന്ത്രി ജനറല്‍ ലിയാങ് ഗോങ്ലിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും.
സൈനിക ബന്ധം മെച്ചപ്പെടുത്തന്നതോടൊപ്പം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം വളര്‍ത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
2007 മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. 2010ല്‍ വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്.ജസ്വാളിന് ചൈന വിസ നിഷേധിച്ചതോടെയാണ് ചൈനയുമായുള്ള പ്രതിരോധ സഹകരണം ഇന്ത്യ മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: