തിരുവനന്തപുരം: ബ്രാഹ്മണര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഭാരത സംസ്കാരവും നേരിടുന്നതെന്ന് അഖിലകേരള ബ്രാഹ്മണ ഫെഡറേഷന് ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് മൂസ്സത്. യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലദേശ വ്യത്യാസമായി ബ്രാഹ്മണരെ വേര്‍തിരിക്കാതെ ഹിന്ദുത്വത്തിന് കീഴില്‍ ഒരുമിച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഭാരതത്തെ ലോകം ഉറ്റുനോക്കുന്നത് വ്യാവസായിക വര്ച്ചയിലോ സമ്പത്ത്ഘടനയിലോ അല്ല, ആദ്ധ്യത്മികതയിലാണ്. പല ക്ഷേത്രങ്ങളും ഇന്ന് നിരീശ്വരവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ മേച്ചിമ്പുറങ്ങളായി മാറിയിരിക്കുന്നു. ക്ഷേത്രം സംസ്കാരത്തിന്റെ അഭയകേന്ദ്രമാണെന്നും ഇനി വിട്ടുവീഴ്ച്ചകള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എല്ലാ ജാതിയിലുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പൂജനടത്താനുള്ള അവകാശം അനുവദിക്കണം. ഓരോ ക്ഷേത്രത്തിനും അതിന്റതായ ആചാരമുണ്ട്. അത് കൃത്യമായി പാലിക്കപ്പെട്ടുകൊണ്ടുവേണമെന്നുമാത്രം. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഗാനഗന്ധര്വ്വന് യേശുദാസിനെ ഗുരുവായൂരില്‍ കയറ്റുന്നതിലും എതിര്‍പ്പില്ല. പക്ഷേ നാളെ ക്ഷേത്ര ആചാരവും നിഷ്ഠയും പാലിക്കാത്തവര്‍ ക്ഷേത്ര പ്രവേശനത്തിന് അനുമതി തേടിയാല്‍ എന്ന ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: