തിരുവനന്തപുരം: കഴക്കൂട്ടത്ത് കംഫര്‍ട്ട് സ്റ്റേഷന്റെ അപര്യാപ്തത ജനങ്ങളെ വലയ്ക്കുന്നു.ടെക്നോ പാര്‍ക്ക്, ഇന്‍ഫോസിസ് തുടങ്ങി നിരവധി ഐടി കേന്ദ്രങ്ങളും വനിത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്റര്‍, കാര്യവട്ടം യൂണിവേഴ്സിറ്റി , എന്‍ജിനീയറിംഗ് കോളേജ് , സ്കൂളുകള്‍ എന്നിങ്ങനെയുളള നിരവധി സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരു മണിക്കുറിനുളളില്‍ നൂറ്കണക്കിന് പേരാണ് കഴക്കൂട്ടം ജംഗ്ഷന് കേന്ദ്രീകരിച്ച് വന്നു പേകുന്നത്. എന്നാല്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിന് യാതൊരു സംവിധാനവും ഇവിടെ ഇല്ല. വിദൂരങ്ങളില്‍ നിന്നും കുടുംബവുമായി എത്തുന്നവര്‍ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് വില്ലേജ് ആഫീസ് വക സ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷന് സ്ഥാപിക്കാം എന്ന് വാക്ക് നല്‍കിയെങ്കിലും കളക്ടര്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തടയിട്ടു. തുടര്‍ന്ന് മാര്‍ക്കറ്റിന് സമീപത്തെ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ത്ത് കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കാനുളള പദ്ധതിയും വെയിറ്റിംഗ് ഷെഡിന് പുറകിലായി പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് തടസ്സപ്പെടുത്തുകയായിരുന്നു. എന്നാല്‍ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കാന്‍ ബാധ്യതയുളള നഗരസഭ കഴക്കൂട്ടം മാര്‍ക്കറ്റിനുളളില്‍ ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: