ന്യൂദല്‍ഹി: കല്‍ക്കരിപാടം ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രി തന്നെയാണെന്നും പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് ലേലം നടത്താത്തത്. ഇതില്‍ നിന്നുള്ള ലാഭം കോണ്‍ഗ്രസിന്റെ ഖജനാവിലേക്കാണ് പോയത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കല്‍ക്കരിപ്പാടം. അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെടുത്ത നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്നും സുഷമാ സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കല്‍ക്കരിപ്പാടം കൈമാറ്റ വിവാദത്തില്‍ ബി.ജെ.പി നിലപാട് മാറ്റുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി കല്‍ക്കരി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലാപാടിലാണ് ബിജെപിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം നിഷേധിച്ചുകൊണ്ടാണ് സുഷമ സ്വരാജ് വാര്‍ത്താസമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: