ശ്രീനഗര്‍: കണ്ണുകിട്ടാതിരിക്കാനെന്ന പേരില്‍ ബാലന്മാരെ മാനഭംഗപ്പെടുത്തിയ മൗലവി അറസ്റ്റില്‍. ആറു കുട്ടികളുടെ പരാതി പ്രകാരം ഐജാസ് ഷെയ്ഖിനെ അറസ്റ്റു ചെയ്തു. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സോപ്പോറിലാണ് സംഭവം.
സംഭവം പുറത്തു പറഞ്ഞാല്‍ ജിന്ന് വിഴുങ്ങുമെന്ന് പറഞ്ഞ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ കോടതിയില്‍ മൊഴി നല്കി. പരാതി നല്‍കിയത് ആറു കുട്ടികളാണെങ്കിലും നിരവധി കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഐജാസ് ഷെയ്ഖ്.
പണം വാങ്ങി കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
മനുഷ്യരില്‍ കൂടിയ ജിന്നിനെ ഒഴിപ്പിക്കുകയാണത്രേ ഇയാള്‍ ചെയ്യുന്നത്. തന്റെ വരുതിയില്‍ അനവധി ജിന്നുകളുണ്ടെന്നും അവര്‍ 14 വയസില്‍ താഴെയുള്ള കുട്ടികളുമായി മാത്രമേ സംസാരിക്കുകയുള്ളുവെന്നും പറഞ്ഞാണ് ഇയാള്‍ കുട്ടികളെ തന്റെ ആസ്ഥാനത്ത് എത്തിക്കുന്നത്.
ജിന്നുകളുമായി സംസാരിക്കാനെന്ന പേരില്‍ അവരെ മുറികളില്‍ എത്തിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യും. പുറത്തു പറഞ്ഞാല്‍ ജിന്ന് വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാല് പുറത്തു പറയാന്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു. കുട്ടികളോട് വൈകൃതങ്ങള്‍ നിറഞ്ഞ ചോദ്യങ്ങ്യാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്.
പെണ്‍കുട്ടികളുമായി ശാരീരിക ബന്ധമുണ്ടോയെന്നു വരെ ഇയാള്‍ ചോദിക്കും. കുടുബത്തിലെ പ്രശ്നങ്ങള്‍ ചോദിച്ചറിയും. അതിന്റെ പേരില്‍ കുട്ടികളെ പരിഹസിക്കും. പരിഹസിക്കുമ്പോള്‍ കുട്ടികള്‍ക്ക് കുറ്റബോധം തോന്നും. ഈ അവസരം ഉപയോഗിച്ചാണ് അവരെ പീഡിപ്പിച്ചിരുന്നത്.
ഇയാളുടെ പീഡനത്തിനര ഇരയായ പല കുട്ടികളും കടുത്ത മാനസിക പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. അവരെ സാധാരണ നിലയില്‍ എത്തിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. കൗണ്‍സിലര്‍മാര്‍ പറയുന്നു. ഒരേ സമയം ഒന്നിലധികം കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതമാണ് ഇയാളുടെ മറ്റൊരു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: