കോട്ടയം: അഖില കേസ്സില്‍ സംസ്ഥാന വനിതാകമ്മീഷന്റെ നടപടിക്രമങ്ങള്‍ ദുരൂഹത ഉണ്ടാക്കുന്നതാണെന്ന് മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍. അഖില വീട്ടു തടങ്കലിലാണെന്നും പൗരാവകാശങ്ങള്‍ ധ്വംസിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ തല്പ്പരകക്ഷികളുടേതാണ്. സ്വന്തം മാതാപിതാക്കളുടെ കൂടെ വീട്ടില്‍ മകള്‍ താമസിക്കുമ്പോള്‍ എങ്ങനെയാണ് മനുഷ്യാവകാശ ലംഘനം ആകുന്നത്.
കേരളത്തിലെ നിരവധി പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമൊക്കെ മതംമാറ്റി ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തപ്പോളൊന്നും വനിതാകമ്മഷന്റെ ഇടപെടലുകള്‍ കണ്ടില്ല. സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവന്ന ആതിരയുടെ കാര്യത്തില്‍ വനിതാകമ്മീഷനും, ഇവിടുത്തെ സാംസ്കാരിക നായകരും നിശബ്ദത പാലിച്ചു. ബിന്ദുമോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: