കണ്ണൂര്‍: ഭരണം കുടുംബവാഴചയുടെയും ഏകാധിപത്യത്തിന്റെയും ഭാഗമായതുകൊണ്ടാണ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ഫെറ്റോ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍ പറഞ്ഞു. ജനാധിപത്യ ഭരണക്രമത്തില്‍ തോക്കും ബോംബും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ നേരിടുന്നത് അനാരോഗ്യകരമായ പ്രവണതയാണ് സൃഷ്ടിച്ചിരിക്കുകയാണ്. ഗൗരി ലങ്കേഷ് വധത്തിലെ കുപ്രചരണങ്ങള്‍ക്കെതിരെയും കെ.പി.ശശികല ടീച്ചര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, രാഷ്ട്രസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന റോഹിംഗ്യകളെ നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരി ലങ്കേഷ് വധത്തില്‍ കുപ്രചരണം നടത്തുകവഴി യഥാര്‍ത്ഥ കൊലയാളികളെ സിദ്ധാരാമയ്യ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണ്. എം.എം.കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരുടെ കൊലപാതക അന്വേഷണങ്ങള്‍ കുപ്രചരണങ്ങള്‍ നടത്തി അട്ടിമറിച്ചു. അന്വേഷണസംഘങ്ങളോ കര്‍ണ്ണാടകയിലെ കോണ്‍സ് സര്‍ക്കാരോ കൊലപാതകങ്ങള്‍ക്ക് പിറകില്‍ സംഘപരിവാറാണെന്നന്ന് സംശയം പോലും പ്രകടിപ്പിച്ചില്ല. എന്നാല്‍ സംഘപരിവാറാണെന്ന് ഇടതുപക്ഷ ഇസ്ലാമിക കോണ്‍ഗ്രസ് കൂട്ടുകെട്ട് പ്രചരിപ്പിക്കുകവഴി യഥാര്‍ത്ഥ കൊലയാളികള്‍ രക്ഷപ്പെടുന്നു. പശുവിവാദത്തിന് പിന്നിലും ഇതേ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിനോദ് കുമാര്‍ പറഞ്ഞു. സി.സി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി പി.കെ.ജയപ്രകാശ്, കെ.എന്‍.വിനോദ് , എം.ടി.മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു. എം.രാജീവന് സ്വാഗതവും സജീവന് ചാത്തോത്ത് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: