തിരുവല്ല: ഹരിയാനയില്‍ യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ അഭിമാനകരമായ ഇടപെടല്‍ നടത്തിയ കേന്ദ്രസര്‍ക്കാരിനും ഹരിയാന സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ പെന്തക്കോസ്ത് സഭ. സഭയുടെ ഡല്‍ഹി ശുശ്രൂഷകനായ പാസ്റ്റര്‍ സേവ്യര്‍ മാത്യുവിന്റെ മകന് അഭിഷേക് സേവ്യറെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്.
വിഷയത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോടും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനോടുമുള്ള കടപ്പാടും സഭ അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മോചനം സാധ്യമായതെന്ന് ഐപിസി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി. ജോണും പിവൈ പിഎ സംസ്ഥാന പ്രസിഡന്റ് സുധി കല്ലിങ്കലും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: