ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക യോഗം ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതു മൂലം വെള്ളം വിതരണം തടസപ്പെടുന്നതായും സ്ഥാപിച്ച പൈപ്പുകളുടെ ഗുണനിലവാരം പുനപരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പൈപ്പ് ലൈന്‍ പലയിടങ്ങളിലായി പൊട്ടുന്നുണ്ട്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടി വൈകുന്നതുമൂലം അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ നിര്‍മാണം തടസപ്പെടുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ചേര്‍ത്തല മനോരമ കവലയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 8.5 കോടി രൂപയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പാതിരപ്പള്ളി ജങ്ഷനില്‍ നിരന്തരം അപകടമുണ്ടാകുന്നതിനാല്‍ പോലീസിനെ നിയോഗിക്കണമെന്നും നഗരത്തില്‍ 157 ഇടങ്ങളിലായി കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിക്കിടക്കുകയാണെന്നും ആവശ്യം ഉയര്‍ന്നു. നെഹ്റു ട്രോഫി വാര്‍ഡില്‍ വെള്ളമെത്തിക്കാന്വാട്ടര് അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: