ആലപ്പുഴ: ബോട്ട് ജട്ടിയ്ക്ക് സമീപം മന്ത്രി തോമസ് ചാണ്ടിക്ക് ചട്ടങ്ങള്‍ ലംഘിച്ച് ഡിടിപിസി 2013ല്‍ അനുവദിച്ച ബുക്കിങ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി.
വാടക വര്‍ഷാവര്‍ഷം മുപ്പത്തിയഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കേണ്ടത് പതിനഞ്ചു ശതമാനമായി കുറച്ചത് ചട്ടവിരുദ്ധമാണെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഡി.അശ്വനി ദേവ് പറഞ്ഞു. തോമസ് ചാണ്ടി രാജിവെയ്ക്കും വരെ യുവമോര്‍ച്ച ശക്തമായ സമരം നടത്തുവെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച കൊടി കുത്തല് സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അജി. ആര്. നായര്‍ അദ്ധ്യക്ഷനായി. കൊടി കെട്ടാനുള്ള ശ്രമത്തിനിടെ പോലീസുമായി ഉന്തും തള്ളും നടന്നു.
സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പീന്നീട് ജാമ്യത്തില്‍ ഇറങ്ങിയ സമരക്കാര്‍ ലേക്ക് പാലസ് ടൂറിസം ബുക്കിങ് ഓഫീസില്‍ കൊടി കെട്ടി, ഭിത്തികളിലും ബോര്‍ഡുകളിലും കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു.
സമരത്തിന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ബിജെപി ജില്ല സെക്രട്ടറി എല്‍. പി. ജയചന്ദ്രന്, എസ്. ശ്രീജിത്ത്, ജി. വിനോദ് കുമാര്‍, പി.കെ. രഞ്ജിത്ത്, ഉമേഷ് സേനാനി, ആര്. കണ്ണന്, ഷാജി കരുവാറ്റ, വിമല്‍ രവീന്ദ്രന്, രാജേഷ് ഗ്രാമം, അനീഷ് മുളക്കുഴ, വിശ്വപാല്‍, സന്തോഷ്, ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: