ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതെപോയ സംഭവത്തില്‍ ആലപ്പുഴ നഗരസഭയില്‍ ഇടതു വലതു മുന്നണികള്‍ നടത്തിയ ഒത്തുകളി നാടകം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
ഫയല്‍ കാണാതെ പോയ സംഭവത്തില്‍ ഇടതുപക്ഷ യൂണിയനില്‍പ്പെട്ട നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചതായി ചെയര്മാന് തോമസ് ജോസഫ് പ്രഖ്യാപിച്ചതോടെയാണ് ബഹളവും ഒടുവില്‍ സംഘര്‍ഷവുമുണ്ടായത്. കോ ണ്‍ഗ്രസ് കൗണ്‍സിലറും സ്റ്റാന്‍ ഡിങ് കമ്മറ്റി ചെയര്‍പേഴ്സണുമായ മോളി ജേക്കബിന് അക്രമത്തില്‍ പരിക്കേറ്റു.
ഇരുമുന്നണികളിലെയും ചില കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചാനല്‍ ക്യാമറകള്‍ക്കുമുമ്പില്‍ ഇടതു വലതു മുന്നണികളുടെ കൗണ്‍സിലര്‍മാര്‍ പോരടിക്കുന്നതായി അഭിനയിക്കുകയായിരുന്നു. ഒടുവില്‍ അഭിനയം കാര്യമായി മാറി. ഇതിനിടെയാണ് കോണ്‍ഗ്രസ് വനിതാ കൗണ് സിലര്‍ക്ക് മര്‍ദ്ദനമേറ്റത്.
ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതതിനെതിരെ ഇടത് അനുകൂല സര്‍വ്വീസ് സംഘടനകള്‍ സമ രം തുടരുകയായിരുന്നു. ഇതിനിടെയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ സംരക്ഷിച്ച് എല്‍ഡിഎഫ് രംഗത്തെത്തിയത്. യുഡിഎഫ് ആകട്ടെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: