അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ അപകടക്കെണികള്‍ പെരുകുകയാണ്. അടിമാലി പതിനാലാം മൈലിന് സമീപം പാതയുടെ ഇടത് വശത്ത് രൂപപ്പെട്ട ഗര്‍ത്തത്തില്‍ വെള്ളംകെട്ടികിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതിന് എതിര്‍വശത്ത് റോഡ് ഇടിഞ്ഞ് അപകട സ്ഥിതിയിലായത് നന്നാക്കുന്നുമില്ല. ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഗര്‍ത്തവും, വെള്ളക്കെട്ടും ഒഴിവാക്കുന്നതിനായി ഒരേ ദിശയില്‍ സഞ്ചരിക്കുന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
ഓടകളുടെ അഭാവം മൂലം ഉറവ വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെ അപകട സൂചന ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെ റോഡ് വിവിധ സ്ഥലങ്ങളില്‍ ടാറിങ് പൊളിഞ്ഞ് ഗതാഗതം ദുഷ്ക്കരമായിട്ടുണ്ട്. മച്ചിപ്ലാവിന് സമീപം കൊടുംവളവില്‍ റോഡിന് നടുവില്‍ നിരവധി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏതാനും മാസം മുമ്പ് ബൈക്ക് യാത്രികന് ഇവിടെ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു.ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ദൈനംദിനം ഇതുവഴി കടന്നു വരുന്നത്. എത്രയും വേഗം അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്. മൂന്നാര്‍, മറയൂര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന അന്യസംസ്ഥാനക്കാരാണ് റോഡിന്റെ ശോച്യാവസ്ഥില് ഏറെ ക്ലേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: