ആലപ്പുഴ: നെല്ല് സംഭരണം സുഗമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായി മന്ത്രി പി. തിലോത്തമന് പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
രണ്ടു ജില്ലകളിലെയും മില്ലുടമകളുടെ യോഗം ഇന്ന് രാവിലെ 10.30ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ കൂടും. ഒക്ടോബര്‍ 15നകം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 720 ഹെക്ടറിലാണ് വിളവെടുക്കുക. ഈ നെല്ല് ഓയില്‍ പാം റൈസ് മില്‍ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഗുണകരമാകും വിധം നെല്ലിലെ ഈര്‍പ്പത്തിന്റെ അംശം ശാസ്ത്രീയമായി കണ്ടെത്തി ഇതനുസരിച്ചാവും ഒരു കിന്റല്‍ നെല്ലിന് എത്ര കിലോ കുറയ്ക്കണമെന്ന് തീരുമാനിക്കുക. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ സൗകര്യം വിവിധയിടങ്ങളിലായി ഒരുക്കുമെന്ന് വെയര്‍ഹൗസിങ് കോര്പറേഷന് ചെയര്മാന് വാഴൂര്‍ സോമന് പറഞ്ഞു.
ഇത്തവണ മഴ ലഭിച്ചതിനാല്‍ മികച്ച നെല്ല് ലഭിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: