കണ്ണൂര്‍: സിജിഎച്ച്എസ്സ് ആശുപത്രി കണ്ണൂരില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിലെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും ഇപ്പോള്‍ സര്‍വ്വീസില്‍ ഉള്ള ജീവനക്കാര്‍ക്കും സിജിഎച്ച്എസ്സ് ആശുപത്രി ആരംഭിച്ചാല്‍ ഏറെ ഗുണം ചെയ്യും. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഏകദേശം 5000 ല്‍ കൂടുതല്‍ വിരമിച്ചവരും 10000 ല്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഉണ്ട്. നേവല്‍ അക്കാദമി, കോസ്റ്റ് ഗാര്‍ഡ്, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, സിഡിഎ, ഡിഎസ്സ്സി റിക്കാര്‍ഡ്സ്, സിആര്‍പി ട്രെയിനിങ്ങ് സെന്റര്‍, 10 ഓളം കേന്ദ്രീയ വിദ്യാലയങ്ങള്‍, എന്‍സിസി യൂനിറ്റുകള്‍, ആള് ഇന്‍ഡ്യ റേഡിയോ, ദൂരദര്ശന്, ഇന്‍കം ടാക്സ്, കസ്റ്റംസ്, എക്സൈസ് മുതലായ ഡിപ്പാര്‍ട്ടുമെന്റുകളും കണ്ണൂരില്‍ ഉണ്ട്.
ഇതിന്ന് പുറമെ ഇത്രയും അംഗസംഖ്യയുള്ള ഓഫീസുകള്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ഉണ്ട്. പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കെ.കെ.രാഗേഷ് എംപി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പെന്‍ഷന്‍കാരുടെ നിരന്തരമായ നിവേദനങ്ങളും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ മൂലവും തിരുവനന്തപുരത്തുള്ള മൂന്ന് ഹോസ്പിറ്റലില്‍ ഒന്ന് കണ്ണൂരിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചിരുന്നു. കണ്ണൂരില്‍ സിജിഎച്ച്എസ് ആശുപത്രി സ്ഥാപിതമായാല് കണ്ണൂര്‍, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലുള്ള പതിനായിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 800 കിലോമീറ്റര്‍ യാത്ര ഒഴിവാക്കാനുള്ള അവസരം കിട്ടുമായിരുന്നു.
തിരുവനന്തപുരത്തുളള സിജിഎച്ച്എസ് ആശുപത്രികളില്‍ ഒന്ന് കണ്ണൂരിലേക്ക് മാറ്റണമെന്ന കണ്ണൂരില്‍ നിന്നുള്ള പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും വളരെ നാളുകളായുള്ള ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പിനും കേന്ദ്ര പെന്‍ഷന്‍കാരുടെ സംഘടന, ഡിഫന്‍സ് സിവിലിയന്‍ സംഘടന എന്നിവയുടെ ഭാരവാഹികള്‍ക്കും സെക്രട്ടറി പി.കുമാരന് നമ്പ്യാര്‍ നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: