കൊച്ചി: മുസ്ലീം വര്‍ഗ്ഗീയതയും ഇടതുപക്ഷവും എന്നും കിടപ്പറ സഖാക്കളാണെന്ന് മുതിര്‍ന്ന പത്രപ്രവര്ത്തകന് പി.രാജന്. മുസ്ലീം വര്‍ഗ്ഗീയതയെ വളര്‍ത്തുന്ന നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഹിന്ദുവിനുവേണ്ടി സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയ്ക്ക് കൊച്ചി പൗരാവലി നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ ഹൈന്ദവ സംഘടനകളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണമാണ് കെ.പി.ശശികലയ്ക്ക് നല്‍കിയത്. ആള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ് ഹരിദാസ്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ.പി. ശശികല മറുപടി പറഞ്ഞു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ആര്.വി. ബാബു, കവി ഐ.എസ്. കുണ്ടൂര്‍, നാഷണല്‍ ബുക്ക്ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇ.എന്‍. നന്ദകുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: