കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ പിപിപി പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന ഹാര്ട്ട്സെന്ററിലെ രോഗീമരണങ്ങളുടെ പാശ്ചാത്തലത്തില്‍ ആശുപത്രിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. പരാതിക്കിടയായ സംഭവം നടന്നിരിക്കുന്നത്—കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രി ഏറ്റെടുത്ത് നടത്തുന്ന കാര്‍ഡിയോളജി വിഭാഗത്തിലാണ്. ഈ വിഭാഗം നേരത്തെ മുതല്‍ പൂര്‍ണമായും സ്വകാര്യ സംരംഭകരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍ പ്രത്യക്ഷത്തില്‍ ഇതുമായി ബന്ധമില്ലാത്ത ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഇഎസ്ഐ ജീവനക്കാര്ക്കെ തിരെ ആരോപണം ഉന്നയിക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂ. പൊതു ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: