തിരുവനന്തപുരം:വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിന്റെ വോട്ടുകൊണ്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ.മുരളീധരന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്.
തെരഞ്ഞെടുപ്പില്‍ രഹസ്യമായി സിപിഎമ്മിന്റെ വോട്ടു വാങ്ങിച്ച കെ.മുരളീധരന് ജനവഞ്ചനയാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും, നേമത്തും കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിനും, തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കുകയും, വില്‍ക്കുകയും ചെയ്തിരുന്നു എന്ന് ബിജെപി പറഞ്ഞത് ശരിയാണെന്ന് മുരളീധരന്റെ പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.
നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചത് ഇടതു-വലതു കൂട്ടുകെട്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കളുടെ ബൂത്തുകളിലും, സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്ന വാര്‍ഡുകളിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേയ്ക്കു തള്ളുകയായിരുന്നു.
ജനവഞ്ചന നടത്തി എംഎല്‍എയായ കെ.മുരളീധരന് രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കാന്‍ തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: