പോത്തന്‍കോട്: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഓട്ടോ ഡ്രൈവറെ ഗുണ്ടാസംഘം മര്‍ദ്ദിച്ച ശേഷം ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞു. പാലോട്ടുകോണം മിച്ചഭൂമിയില്‍ ദേവീഗീതത്തില് രാജീവിനെ (27)യാണ് ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നത്. ഓട്ടോയുമായി രജീവ് വീട്ടിലേക്ക് വരുമ്പോഴാണ് വീടിന് സമീപത്തുവച്ച് അക്രമണം ഉണ്ടായത്. തലയ്ക്ക് അടിയേറ്റ് അബോധ അവസ്ഥയിലായ രാജീവിന്റെ പക്കല്‍ നിന്നും പണവും ലൈസന്‍സും തട്ടിയെടുത്തു. പരിക്കേറ്റ രാജീവിനെ നാട്ടുകാര്‍ ചേര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ദിനംപ്രതി ഗുണ്ടാ ആക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും പോലീസ് ഉദ്യേഗസ്ഥര്‍ നിയമ നടപടികള്‍ വൈകുന്നു എന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: