നെടുമങ്ങാട് : നെടുമങ്ങാട് സ്വദേശി രമേശ് പിള്ളയില്‍ നിന്ന് നിരവധി ഫോണുകള്‍ വാങ്ങിയ ഇനത്തില്‍ 54 ലക്ഷത്തോളം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍. എച്ച്റ്റിസി മൊബൈല്‍ കമ്പനിയുടെ സംസ്ഥാനത്തെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ടിആര്‍എ നാലില്‍ പ്രശാന്ത് രമേശ്, എംപിഎസ് മൊബൈല്‍ ഫോണ്‍ കമ്പിനിയുടെ സംസ്ഥാനത്തെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ.എച്ച്എസ്എസിന് സമീപം കണിയാംകോണം ഭവനില്‍ എസ്. സന്തോഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുങ്ങാട് സിഐ എസ്.എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവരും ചേര്‍ന്ന് രമേശ് പിള്ളയില്‍ നിന്നും വിലപിടിപ്പുള്ള 370ഓളം മൊബൈല്‍ ഫോണുകള്‍ വാങ്ങികൊണ്ടുപോയി പണം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: