തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആനക്കാരനായി ജോലി ചെയ്യവെ സ്ഥാനക്കയറ്റം ലഭിച്ച് ക്ഷേത്രം ശ്രീകാര്യക്കാരായി മാറിയ വ്യക്തിക്ക് സ്ഥാനചലനം. ഇദ്ദേഹത്തെ പഴയസ്ഥാനമായ ആനക്കാരനായി മടക്കിയാണ് പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന് ഉത്തരവിറക്കിയത്.
നിലവില്‍ ശ്രീകാര്യക്കാരായിരുന്ന മോഹന്‍കുമാറിനാണ് സ്ഥാനചലനം സംഭവിച്ചത്. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തെ സതീഷ് ശ്രീകാര്യക്കാരാക്കിയെന്നായിരുന്നു ആക്ഷേപം. സതീഷ് ചുമതലയേറ്റശേഷമാണ് ഇദ്ദേഹത്തെ ആനമേല്നോട്ടത്തിന് ആദ്യം നിയോഗിച്ചത്. മോഹന്‍കുമാര്‍ കൊട്ടാരവുമായി അടുത്തിടപെടുന്നു എന്നാരോപിച്ചായിരുന്നു ആനക്കാരനാക്കിയത്. പിന്നീട് സതീഷുമായി അടുപ്പം സ്ഥാപിച്ചതോടെ മോഹന്‍കുമാറിനെ ശ്രീകാര്യക്കാരാക്കി പുനര്‍നിയമിക്കുകയായിരുന്നു. നിരവധി പരാതികളും ആരോപണങ്ങളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ നടപടി സ്വീകരിച്ചത്.
ക്ഷേത്ര നിലവറകളുടെ ചുമതല വഹിക്കുന്ന മുതല്പ്പിടിയായിരുന്ന ലക്ഷ്മണന് പോറ്റിയാണ് ഇപ്പോള്‍ ശ്രീകാര്യക്കാര്‍. ഗിരീഷ്കുമാറാണ് അസിസ്റ്റന്റ് ശ്രീകാര്യക്കാര്‍. നേരത്തെ ശാന്തിക്കാരുമായി നിരന്തരം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മുന്‍ പെരിയമ്പി ഉപ്പാര്‍ണം നരസിംഹന് കുമാറിനെ അപമാനിക്കുകയും ചെയ്തതായി ഗിരീഷ്കുമാറിനെതിരെ പരാതി ഉയര്‍ന്നിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: