തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി ശിവരാജന് കമീഷന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കമീഷന്റെ കാലാവധി സെപ്റ്റംബര്‍ 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ റിപ്പോര്‍ട്ട് നല്‍കിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന് രേഖപ്പെടുത്തി.
സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായിരിക്കെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട.ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണ കമീഷനായി നിശ്ചയിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കിയിരുന്നു.. പ്രധാന സാക്ഷി സരിത എസ്. നായരില്‍നിന്നു തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളും വലിയ വാര്‍ത്തയായിരുന്നു. സരിത പുറത്തു പറഞ്ഞ തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും പറയപ്പെടുന്നു.
ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കമ്മീഷനായി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23ന് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജനെ കമ്മീഷനായി നിശ്ചയിച്ചത്. 2014 മാര്‍ച്ച് മൂന്നിന് കമ്മീഷന് പ്രവര്‍ത്തനമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: