അരൂര്‍: മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ അരൂര്‍-അരൂക്കുറ്റി, അരൂര്‍- മുക്കം റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10, 15 തീയതികളില്‍ ആരംഭിക്കും.
കഴിഞ്ഞ കുറെ കാലങ്ങളായി കാല്‍നട യാത്ര പോലും അസാദ്ധ്യമായ അവസ്ഥയില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളാണിത്. അരൂര്‍-അരൂക്കുറ്റി റോഡിന് 1.8 കോടിയും അരൂര്‍-അരൂര്‍ മുക്കം റോഡിന് 3.77 കോടിയും അനുവദിച്ചിട്ടുണ്ട്.
അരൂര്‍-അരൂക്കുറ്റി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹിഗോറ കണ്‍സ്ട്രക്ഷന്‍സും അരൂര്‍ അരൂര്‍ മുക്കം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെ.വി. ജേക്കബ് ആന്റ് സണ്‍സുമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ദേശീയ പാത നിലവാരത്തിലാണ് ഈ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നത്.
അരൂര്‍ അരൂര്‍ മുക്കം റോഡിന്റെ ഫുട്പാത്തുകള്‍ ടൈല്‍ പാകിയും അരൂര്അരൂക്കറ്റി റോഡില്‍ സ്ഥിരമായി വെള്ളംകെട്ടുന്ന സ്ഥലങ്ങളില്‍ ടൈല്‍ വിരിച്ചുമാണ് നിര്‍മ്മാണം നടത്തുക. അരൂര്അരൂക്കറ്റി റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ച് രാത്രികാലങ്ങളില്‍ റെഡു പണി നടത്താനാണ് തീരുമാനം.
അരൂര്‍ – അരൂക്കുറ്റി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലൂടെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: