ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡിനു സമീപം അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ അധീനതയിലുള്ള താമരശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി.
മുനിസിപ്പല്‍ പ്രദേശത്തും സമീപ പഞ്ചായത്തുകളില്‍ നിന്നും വാഹനങ്ങളില്‍ ഇവിടെ മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ക്ഷേത്രത്തിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുന്ന തരത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാക്കയും പൂച്ചയും മാലിന്യം കൊത്തിവലിച്ച് ക്ഷേത്രപരിസരത്ത് കൊണ്ടിടാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പല തവണ വാര്‍ഡു കൗണ്‍സിലര്‍ക്കും നഗരസഭയിലും പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ശാഖ വൈസ് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: