ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്ക് ഒത്താശചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആലപ്പുഴ ടൗണ്‍ഹാളിനു സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസുകാര്‍ ലാത്തി ഉപയോഗിച്ച് കുത്തിയതിനെത്തുടര്‍ന്ന് ബിജെപി പ്രവര്ത്തകന് കുഴഞ്ഞുവീണു.
അരുര് മണ്ഡലം സെക്രട്ടറി സി. മിഥുന്‍ലാലാണ് കുഴഞ്ഞുവീണത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈറ്റ് ചാണ്ടി ഇപ്പോള്‍ കയ്യേറ്റ ചാണ്ടിയായി മാറിയിരിക്കുകയണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കുറ്റപ്പെടുത്തി. മന്ത്രി രാജിവയ്ക്കും വരെ സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. ദക്ഷിണേമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി. സി.എ. പുരുഷോത്തമന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്,സജീവ്ലാല്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജി. വിനോദ്കുമാര്‍, വി. ശ്രീജിത്ത്, സാനു സുധീന്ദ്രന്‍, ഡി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: