കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജനടക്കമുള്ളവര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് നിലപാട് വ്യക്തമാക്കിയത്.
ജയരാജന് വ്യവസായമന്ത്രിയായിരിക്കെ ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വിജിലന്‍സിനു നല്കിയ പരാതിയില്‍ ഇപി ജയരാജന്, പികെ സുധീര്‍, വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
എന്നാല്‍ നിയമനം വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നില നില്‍ക്കില്ലെന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെവി മഹേഷ് ദാസ് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നത്. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് മാറിയതിനാല്‍ പകരം ചുമതലയേറ്റ ഉദ്യോഗസ്ഥനാണ് താനെന്നും കേസ് ഡയറിയും രേഖകളും പരിശോധിച്ചതിനു പുറമേ ഹൈക്കോടതിയുടെ വിവിധ നിരീക്ഷണങ്ങളും നിയമവിദഗ്ദ്ധരുടെ ഉപദേശവും കണക്കിലെടുത്താണ് കേസ് നില നില്‍ക്കില്ലെന്ന് വിലയിരുത്തുന്നതെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: