തിരുവനന്തപുരം: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയിഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി. ജയില്‍ മോചിതരാകുന്ന അവര്‍ക്ക് ഷാര്‍ജയില്‍ നല്ല ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചു.
ചെക്കുകേസുകളിലും സിവില്‍കേസുകളിലും പെട്ട് മൂന്നുവര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്നലെ രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരുന്നു.
ഇതുപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്കാന് സുല്‍ത്താന്‍ തീരുമാനിച്ചത്.
കേരളീയര്‍ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍പ്പെടാത്ത മുഴുവന്‍ വിദേശീയരെയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ച് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് സുല്‍ത്താന്‍ അറിയിച്ചു. സാമ്പത്തികക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്. രണ്ടുകോടി യുഎഇ ദിര്‍ഹത്തിന്റെ (35.58 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരെയാണ് നിരുപാധികം വിട്ടയയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: