ന്യൂയോർക്ക്: പാക്കിസ്ഥാന്റെ കള്ളപ്രചാരണങ്ങൾക്കെതിരെ അഫ്ഗാനിസ്ഥാനും ശക്തമായി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ ചർച്ചകൾക്കിടയിലാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ ചർച്ച നടന്നിരുന്നു. ഇതേ അവസരത്തിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരതയുടെ പേരിൽ പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാൻ കള്ളപ്രചാരണങ്ങളാണ് നടത്തുന്നത്, തങ്ങൾക്ക് മോശം സംഭവിക്കാതിരിക്കാൻ എന്ത് തരത്തിലുള്ള കെട്ടുകഥകൾ മെനയാനും പാക്കിസ്ഥാൻ മടിക്കില്ല, ഇതിന് ഉത്തമ ഉദാഹരണമാണ് തെറ്റായ ചിത്രങ്ങൾ സഭയിൽ ഉയർത്തിക്കാട്ടുന്നതെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി സലാഹുദ്ദീൻ റബ്ബാനി കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്, പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുക മാത്രമല്ല അവർക്ക് സാമ്പത്തിക സഹായം കൂടി നൽകി വരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ രാജ്യത്തിനെ വളരെയധികം ഹാനികരമായി ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാന്റെ പ്രതിഛായക്ക് ഏറെ കളങ്കം തട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പാക്കിസ്ഥാന് ഉദ്യോഗസ്ഥ ഒരു പലസ്തീന് പെണ്‍കുട്ടിയുടെ ചിത്രം പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന യഥാര്‍ഥ ചിത്രങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി തുറന്നുകാട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: